Pages

Monday, June 21, 2010

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര


'മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര' എന്ന തലക്കെട്ടില്‍ ഏ.ആര്‍ മാധ്യമം ദിനപത്രത്തില്‍ (21-06-2010) എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍  പാര്‍പ്പിച്ച് മതിയാവോളം പീഡിപ്പിച്ച ശക്തികള്‍, കോയമ്പത്തൂര്‍ പ്രത്യേക കോടതിയും തുടര്‍ന്ന് മദ്രാസ് ഹൈകോടതിയും അദ്ദേഹം പൂര്‍ണമായി കുറ്റമുക്തനാക്കിയതില്‍ അങ്ങേയറ്റം അസ്വസ്ഥരും നിരാശരുമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജയിലില്‍നിന്ന് പുറത്തുവന്ന മഅ്ദനി താനൊരിക്കലും പഴയ മഅ്ദനിയായിരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച്, വിവാദ വിധേയമായ പ്രസംഗ ശൈലിയും പ്രസ്താവനകളും പാടെ ഉപേക്ഷിച്ച് സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആത്മീയ ജീവിതവുമായി കഴിയുകയാണെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. തന്റെ ജീവന്‍ അപഹരിക്കാന്‍ ബോംബാക്രമണം നടത്തിയവരോട് പോലും ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടു തികച്ചും ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെങ്കിലും അദ്ദേഹം ക്ഷമിക്കുകയും കേസ് തെളിവില്ലാതെ കോടതി തള്ളുകയും ചെയ്തതാണ്.

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇരSocialTwist Tell-a-Friend

Monday, June 7, 2010

ഇറോം - ഒരോര്‍മ്മപ്പെടുത്തല്‍


(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 01 Nov 2009-നു സി. ജയ്കിഷന്‍ 'ഒറ്റപ്പെണ്‍പട്ടാളം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.)

''അവള്‍ മരിച്ചാല്‍ അതിനുത്തരവാദി ഇന്ത്യന്‍ പാര്‍ലമെന്റായിരിക്കും'' - സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേത്രിയായ ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ എബാദി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ചു. ''അവള്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം കോടതിക്കും പട്ടാളത്തിനും അനങ്ങാപ്പാറനയം പിന്തുടരുന്ന ഭരണാധികാരികള്‍ക്കുമായിരിക്കും. കടമ നിറവേറ്റാത്ത നിങ്ങള്‍ പത്രക്കാരും ആ മരണത്തിന് കാരണക്കാരായിരിക്കും''.


2006 ഒക്ടോബറില്‍ ന്യൂഡല്‍ഹി 'എയിംസി'ല്‍ നിരാഹാരമനുഷ്ഠിക്കുന്ന ഇറോം ഷര്‍മിളയെ സന്ദര്‍ശിച്ചശേഷമായിരുന്നു എബാദിയുടെ ഈ രോഷപ്രകടനം. ഇനിയും അണഞ്ഞിട്ടില്ലാത്ത സമരജ്വാലയായി ഇറോം ഷര്‍മിള ഇപ്പോഴും മണിപ്പുരിന്റെ തലസ്ഥാന നഗരിയായ ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലില്‍ പോലീസ് കസ്റ്റഡി വാര്‍ഡില്‍. ഷര്‍മിളയുടെ നിരാഹാരം നവംബര്‍ രണ്ടിന് പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
ഇറോം - ഒരോര്‍മ്മപ്പെടുത്തല്‍SocialTwist Tell-a-Friend

Saturday, May 22, 2010

പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി

മാധ്യമം ദിനപത്രം (Saturday, May 22, 2010) എ.ആര്‍ എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു. 

രാഷ്ട്രീയം തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞവന് തെറ്റിയിട്ടില്ല. സമകാലിക കേരള രാഷ്ട്രീയമാണ് മികച്ച മാതൃക. വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യമര്യാദ തുടങ്ങിയവ നല്ല ഗുണങ്ങളാണെങ്കില്‍ അവക്കൊക്കെയും 'നോ എന്‍ട്രി' ബോര്‍ഡ്‌വെച്ചാണ് നമ്മുടെ നേതാക്കള്‍ രാഷ്ട്രീയകളരിയില്‍ തിമിര്‍ത്താടുന്നത്. അവരങ്ങനെ ചെയ്യുകയും വേണം. കൂണ്‍കണക്കെ മുളച്ചുപൊന്തിയ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നിന്നുപിഴക്കണമല്ലോ. എല്ലാവരും നേരും നെറിയും ആര്‍ജവവും കാണിച്ചാല്‍ മാധ്യമപ്പട ആപ്പീസ്‌പൂട്ടി കാശിക്ക് പോവേണ്ടിവരും. വിനോദാവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കും ഇതൊരാവശ്യമാണ്. സിനിമാവ്യവസായം വന്‍പ്രതിസന്ധി നേരിടാന്‍ ഒരു കാരണം ചാനല്‍ചര്‍ച്ചകള്‍ കൂടിയാണ്. അതിന്റെ അഡിക്റ്റുകളായി മാറിയ പ്രേക്ഷകര്‍ സിനിമകളില്‍ നിന്ന് മുഖംതിരിക്കുന്നു.
പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളിSocialTwist Tell-a-Friend

Friday, May 21, 2010

ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവും

മാധ്യം ദിനപത്രത്തില്‍ (Friday, May 21, 2010) പി.കെ.പ്രകാശിന്റെ ലേഖനപരമ്പര ഇവിടെ കട്ടെഴുതുന്നു.


മാതൃഭൂമിയുടെ ചിന്തന്‍ബൈഠക് - ഭാഗം 2 / പി.കെ. പ്രകാശ്

പി.കെ. ബാലകൃഷ്ണന്‍ 'മാധ്യമ'ത്തിന്റെ ആദ്യ എഡിറ്ററായത് 'മാതൃഭൂമി'ക്ക് പിടിച്ചില്ല. അദ്ദേഹം ജമാഅത്തുകാര്‍ വിരിച്ച വലയില്‍ കുടുങ്ങിയതാണ്. അതിന് അദ്ദേഹത്തിന് മാസപ്പടിയും കിട്ടി-പത്രം പറയുന്നു. കേരളം കണ്ട ഏറ്റവും ധിക്കാരിയായ ബുദ്ധിജീവികളില്‍ ഒരാളാണ് പി.കെ. ബാലകൃഷ്ണന്‍ എന്നത് സര്‍വാംഗീകൃതസത്യം. 'ജാതി വ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന പുസ്തകം എഴുതിയ, കേരളത്തിലെ ജാതി-മത ഘടനയുടെ ഉള്‍പ്പിരിവുകളും അതിന് പിന്നിലെ സാമൂഹിക-രാഷ്ട്രീയ നിലപാടുകളും വ്യക്തമായി മനസ്സിലാക്കിയ ബാലകൃഷ്ണന്‍ ആരെങ്കിലും വിരിച്ചവലയില്‍ ചില്ലിക്കാശിന് വേണ്ടി വീണു എന്ന് ആരോപിക്കാന്‍ അസാമാന്യ വിവരക്കേടു തന്നെ വേണം. ബാലകൃഷ്ണന് വല യെറിഞ്ഞ വൈക്കം മുഹമ്മദ് ബഷീറിനെ വെറുതെവിട്ടത് മഹാഭാഗ്യം. ബാലകൃഷ്ണനെപ്പോലുള്ള ബുദ്ധിജീവികള്‍ സ്വന്തം ചിന്തയോ കാഴ്ചപ്പാടോ ഇല്ലാതെ ചക്കരക്കും കള്ളിനും ചെത്തുന്നവരാണെന്ന് ആക്ഷേപിക്കുന്ന 'മാതൃഭൂമി' സ്വന്തം അനുഭവത്തില്‍ നിന്നാകുമോ ഇത് പറയുന്നത്?
ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവുംSocialTwist Tell-a-Friend

Thursday, May 20, 2010

മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക് - ഭാഗം 01

മാധ്യം ദിനപത്രത്തില്‍ (Thursday, May 20, 2010) പി.കെ.പ്രകാശിന്റെ ലേഖനപരമ്പര ഇവിടെ കട്ടെഴുതുന്നു.

മുസ്ലിംകള്‍ മാധ്യമസ്ഥാപനം ആരംഭിച്ചാല്‍ മുസ്ലിംവിഷയങ്ങള്‍ മാത്രം എഴുതണം. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടരുത്. ഇടപെട്ടാല്‍ നിരുല്‍സാഹപ്പെടുത്തണം. പൊതു വ്യക്തിത്വങ്ങള്‍ ആ പ്രസിദ്ധീകരണവുമായി സഹകരിക്കരുത്^'സത്യം, സമത്വം, സ്വാതന്ത്യ്രം' നെറ്റിയിലൊട്ടിച്ച കേരളത്തിലെ പാരമ്പര്യപത്രമായ 'മാതൃഭൂമി'യുടെ ചിന്തന്‍ബൈഠക്കില്‍നിന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്ന തിട്ടൂരങ്ങളാണിത്.
മാതൃഭൂമിയുടെ ചിന്തന്‍ ബൈഠക് - ഭാഗം 01SocialTwist Tell-a-Friend

Tuesday, May 18, 2010

വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്





(മെയ് 18-ലെ മാധ്യമം ദിനപത്രത്തില്‍ നിന്നും ഇവിടേക്ക് കട്ടെഴുതുന്നു.)


കിനാലൂര്‍ മോഡല്‍ പറയുന്നതെന്ത്? | പി. മുജീബുറഹ്മാന്‍ |

വികസനം വരുന്നത് ജനങ്ങള്‍ക്കും നാടിനുമെന്നാണ് സ്ഥിരംപല്ലവി. പക്ഷേ, വികസനത്തിന്റെ ഗുണം ലഭിക്കുന്നവര്‍ ചുരുക്കം ചിലരാണെന്നത് അനുഭവം. കെടുതികള്‍ മുഴുവന്‍ നാട്ടുകാര്‍ക്കും. വികസനഭ്രാന്ത് ജനവിരുദ്ധമാകുന്നതിന്റെയും പതിവുകാഴ്ചയുടെ തനിയാവര്‍ത്തനമാണ് കിനാലൂരില്‍ നടന്നത്.

മൂവായിരം ഏക്കര്‍ വരുന്ന കിനാലൂര്‍ എസ്റ്റേറ്റില്‍ കെ.എസ്.ഐ.ഡി.സി ഏറ്റെടുത്തത് 312 ഏക്കര്‍. 70 ഏക്കര്‍ വി.കെ.സി ചെരിപ്പു കമ്പനിക്കും 50 ഏക്കര്‍ കിന്‍ഫ്രയുടെ ഭക്ഷ്യസംസ്കരണ യൂനിറ്റിനും 30 ഏക്കര്‍ പി.ടി ഉഷാ സ്കൂളിനും നല്‍കിയത് കഴിച്ചാല്‍ 150 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാറിന്റെ കൈയില്‍. ഈ 150 ഏക്കര്‍ സ്ഥലത്തേക്കുതന്നെയാണോ, 160 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് റോഡ് വെട്ടുന്നത്? ബാക്കി 2700 ഏക്കര്‍ ഭൂമി കര്‍ഷകരെ കൂടാതെ കൈവശം വെച്ചിരിക്കുന്നത് ആരെല്ലാമാണ്? വ്യവസായമന്ത്രിക്ക് അവരോടുള്ള  ഗൂഢതാല്‍പര്യങ്ങളെന്താണ്? മന്ത്രിയുടെ അമിതാവേശം സാധാരണക്കാരന്റെ സംശയങ്ങളെ കൂടുതല്‍ ബലപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ. മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം കൂടുതല്‍ സത്യങ്ങള്‍ പുറത്തുകൊണ്ടുവരുമെന്ന് പ്രത്യാശിക്കാം. 
വ്യാജാരോപണങ്ങളല്ല, മറുവഴികളാണ് വേണ്ടത്SocialTwist Tell-a-Friend

Thursday, April 22, 2010

കണ്ടലില്‍ കുടിയിറക്ക്‌

(ടി.പി. പത്മനാഭന്‍മാസ്റ്റര്‍ മാതൃഭൂമിയില്‍ - 22-04-10- എഴുതിയത് ഇവിടെ കട്ടെഴുതുന്നു....)

പുന്നമരങ്ങള്‍ തിങ്ങിനില്‍ക്കുന്നതും കുളിര്‍മയുള്ളതും നറുമണം വീശുന്നതുമായ ചോല, ചെറിയ കണ്ണികളോടു കൂടിയ ഭംഗിയുള്ള വലകള്‍ വീശി പലതരം മീനുകളെ അകപ്പെടുത്താന്‍ നീണ്ട തോണിയിലെത്തുന്ന മീന്‍പിടിത്തക്കാര്‍, മഴയ്ക്കു മുന്‍പേ ചെളിക്കൂനകളുണ്ടാക്കി ഉപ്പിനേയും പ്രളയജലത്തേയും അതിജീവിക്കാന്‍ കഴിവുള്ള നെല്‍വിത്തുകള്‍ വിതയ്ക്കുന്നവര്‍, വിശാലമായ കറ്റക്കളത്തില്‍ വിളഞ്ഞ നെല്ല് പൊലിക്കൂട്ടുന്നവര്‍, മുറ്റിത്തഴച്ച കണ്ടല്‍ച്ചെടികളില്‍ കൂട്ടം കൂട്ടമായി ചേക്കേറുന്ന മൃദൃലങ്ങളായ തൂവലുകളോടുകൂടിയ നീര്‍പ്പറവകള്‍, മത്സ്യം കൊടുത്ത് പകരം കിട്ടിയ നെല്ലിന്റെ അരികൊണ്ട് പാകം ചെയ്ത വെളുത്ത നെല്ലരിച്ചോറിന് മീതെ അയിലമീനിട്ട് നെയ്ത്തുടുപ്പ് ചേര്‍ത്ത് പാകംചെയ്ത, പുളിങ്കറിയൊഴിച്ച് പൊരിച്ച ഉണക്കമീന്‍ കറിയോടുകൂടി ഊണു തയ്യാറാക്കിയിരുന്ന കുടുംബിനികള്‍, തീരത്തെ ഉയര്‍ന്ന പൊലിവുറ്റ മണല്‍പ്പരപ്പില്‍ യാതൊരല്ലലുമില്ലാതെ കിടന്നുറങ്ങുന്നവര്‍- സംഘകാലകൃതികളില്‍ 'നെയ്തല്‍' തിണകളിലെ ജീവിതരീതി വിവരിക്കുന്നതിങ്ങനെയാണ്.
കണ്ടലില്‍ കുടിയിറക്ക്‌SocialTwist Tell-a-Friend

Thursday, April 15, 2010

വിണ്ടുകീറിയ പാദങ്ങള്‍

(കെ.ആര്‍.മീര മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയത് ഇവിടെ കട്ടെഴുതുന്നു....)

ദേശീയ അവാര്‍ഡ് നേടിയ ഒരു സാമൂഹിക പ്രവര്‍ത്തകയ്ക്ക് സമൂഹം തിരിച്ചുനല്കുന്നതെന്ത് എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ചും വനിതാസംവരണ ബില്ലിന്റെ പശ്ചാത്തലത്തില്‍. സ്വന്തം കുടുംബത്തെയും തന്നെത്തന്നെയും സേവിക്കാനുള്ള പരമാവധി ലാഭകരമായ മാര്‍ഗമായി സാമൂഹികസേവനമെന്ന തൊഴില്‍മേഖല രാജ്യത്ത് ശക്തിപ്പെട്ടിട്ട് കാലം കുറേയായി. അവരില്‍ ഭൂരിപക്ഷത്തിനും മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പിന്‍ബലമുണ്ട്. ബഹുമതികള്‍ വിലയ്ക്കുവാങ്ങാന്‍ സാമ്പത്തിക ശേഷിയുണ്ട്. വിമര്‍ശനങ്ങള്‍ ഉച്ചരിക്കപ്പെടുംമുന്‍പേ നിശബ്ദമാക്കാന്‍ സ്വാധീനശക്തിയുണ്ട്. ഇതുവരെ കണ്ടിട്ടുള്ളവരില്‍ പലരും അത്തരക്കാരായതുകൊണ്ടാകാം പരിചയപ്പെട്ടതുമുതല്‍ ദയാബായി എന്റെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കുന്നു.
വിണ്ടുകീറിയ പാദങ്ങള്‍SocialTwist Tell-a-Friend

Sunday, April 11, 2010

മാവോയിസ്റ്റ് ആക്രമണങ്ങളും ജനകീയ പ്രക്ഷോഭങ്ങളും


മാധ്യമം ദിനപത്ര (11-04-2010)ത്തില്‍ നിന്നും കട്ടെഴുതിയത്..

മാവോയിസ്റ്റ് ആക്രമണങ്ങളും ജനകീയ പ്രക്ഷോഭങ്ങളും - കെ.എന്‍. രാമചന്ദ്രന്‍

പ്രധാനമന്ത്രിയെ മുതല്‍ പശ്ചിമബംഗാളിലേയും കേരളത്തിലേയും സി.പി.എം മുഖ്യമന്ത്രിമാരെ വരെ ഞെട്ടിച്ച ഛത്തിസ്ഗഢിലെ ഏറ്റവും പുതിയ മാവോയിസ്റ്റ് ആക്രമണത്തെക്കുറിച്ച് സൈനിക രഹസ്യാന്വേഷണവിദഗ്ധര്‍ തൊട്ട് നിരവധി പേരുടെ വിശദീകരണങ്ങള്‍ വന്നുതുടങ്ങുന്നു. പക്ഷേ, മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായപ്പോള്‍ നടത്തിയ വിശകലനങ്ങളുടെ ആവര്‍ത്തനങ്ങള്‍ക്കപ്പുറത്തേക്ക് അവയൊന്നും എത്തില്ല. കാരണം, എന്തുകൊണ്ട് മാവോയിസ്റ്റുകളുടെ താവളങ്ങള്‍ നിലനില്‍ക്കുന്നു. അവര്‍ക്ക് എവിടെനിന്നൊക്കെ സഹായം ലഭിക്കുന്നു. തുടങ്ങിയ അടിസ്ഥാനപ്രശ്നങ്ങളിലേക്ക് അവയൊന്നും എത്തിനോക്കുകപോലും ചെയ്യുന്നില്ല. അതേപോലെ മാവോയിസ്റ്റുകളെ എതിര്‍ക്കാനെന്ന പേരില്‍ കെട്ടഴിച്ചുവിട്ട 'ഓപറേഷന്‍ ഗ്രീന്‍ഹണ്ട്' ആരെയാണ് യഥാര്‍ഥത്തില്‍ ലക്ഷ്യംവെക്കുന്നതെന്ന കാര്യംപോലും ആരും സ്പര്‍ശിക്കുന്നില്ല.

മാവോയിസ്റ്റ് ആക്രമണങ്ങളും ജനകീയ പ്രക്ഷോഭങ്ങളുംSocialTwist Tell-a-Friend

Saturday, April 10, 2010

പലിശരഹിത ബാങ്കിനോടും കെറുവ് - ഒ.അബ്‌ദുല്ല

തേജസ് ദിനപത്ര (07-04-2010)ത്തില്‍ നിന്നും കട്ടെഴുതിയത്.




`mK¸qÀ Iem]w Ignªp kwLÀjw HgnªpXocm¯ A´co£w. Rm\pw kvt\lnX³amcmb kn±oJv lk\pw sI Fw dnbmephpw kwLÀj`qanbnÂ\n¶v A¸w AIse \bm _kmdnse Hcp tlm«en Ibdn. AsXmcp lnµp tlm«embncp¶p. hr¯nbpÅ tlm«Â F¶p ]dªt¸mÄ SmIvkn ss{UhÀ AhnsSbmWp sImWvSpIbänbXv. ssIIgpIn Nmbtaibv¡cnsI Ccp¶t¸mÄ tlm«en `£Ww Ign¨psImWvSncp¶hcpw ]pXpXmbn IS¶phcp¶hcpw Xpdn¨pt\m¡p¶p. Ft¶¡mÄ Iq«pImcmWp t\m«¯nsâ CcIÄ. AhÀ Ccphcpw XmSn hfÀ¯nbhcmWv. dnbmephnsâ XmSn C¶s¯ coXnbn ]dªmÂ, H¶mwXcw "khmlncn' XmSnbmWv. km£m "Xmen_m³.' A¸kab¯n\Iw IuWvSdnencp¶ BÄ ASp¯ph¶p tNmZn¨p: ""\n§Ä apkvenwIftÃ, CXv lnµp tlm«emWv. AdnbmsX amdn¡bdnbXmtWm?''
പലിശരഹിത ബാങ്കിനോടും കെറുവ് - ഒ.അബ്‌ദുല്ലSocialTwist Tell-a-Friend