Pages

Showing posts with label വ്യക്തിത്വം. Show all posts
Showing posts with label വ്യക്തിത്വം. Show all posts

Monday, June 21, 2010

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര


'മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര' എന്ന തലക്കെട്ടില്‍ ഏ.ആര്‍ മാധ്യമം ദിനപത്രത്തില്‍ (21-06-2010) എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍  പാര്‍പ്പിച്ച് മതിയാവോളം പീഡിപ്പിച്ച ശക്തികള്‍, കോയമ്പത്തൂര്‍ പ്രത്യേക കോടതിയും തുടര്‍ന്ന് മദ്രാസ് ഹൈകോടതിയും അദ്ദേഹം പൂര്‍ണമായി കുറ്റമുക്തനാക്കിയതില്‍ അങ്ങേയറ്റം അസ്വസ്ഥരും നിരാശരുമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജയിലില്‍നിന്ന് പുറത്തുവന്ന മഅ്ദനി താനൊരിക്കലും പഴയ മഅ്ദനിയായിരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച്, വിവാദ വിധേയമായ പ്രസംഗ ശൈലിയും പ്രസ്താവനകളും പാടെ ഉപേക്ഷിച്ച് സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആത്മീയ ജീവിതവുമായി കഴിയുകയാണെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. തന്റെ ജീവന്‍ അപഹരിക്കാന്‍ ബോംബാക്രമണം നടത്തിയവരോട് പോലും ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടു തികച്ചും ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെങ്കിലും അദ്ദേഹം ക്ഷമിക്കുകയും കേസ് തെളിവില്ലാതെ കോടതി തള്ളുകയും ചെയ്തതാണ്.

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇരSocialTwist Tell-a-Friend

Monday, June 7, 2010

ഇറോം - ഒരോര്‍മ്മപ്പെടുത്തല്‍


(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 01 Nov 2009-നു സി. ജയ്കിഷന്‍ 'ഒറ്റപ്പെണ്‍പട്ടാളം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.)

''അവള്‍ മരിച്ചാല്‍ അതിനുത്തരവാദി ഇന്ത്യന്‍ പാര്‍ലമെന്റായിരിക്കും'' - സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേത്രിയായ ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ എബാദി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ചു. ''അവള്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം കോടതിക്കും പട്ടാളത്തിനും അനങ്ങാപ്പാറനയം പിന്തുടരുന്ന ഭരണാധികാരികള്‍ക്കുമായിരിക്കും. കടമ നിറവേറ്റാത്ത നിങ്ങള്‍ പത്രക്കാരും ആ മരണത്തിന് കാരണക്കാരായിരിക്കും''.


2006 ഒക്ടോബറില്‍ ന്യൂഡല്‍ഹി 'എയിംസി'ല്‍ നിരാഹാരമനുഷ്ഠിക്കുന്ന ഇറോം ഷര്‍മിളയെ സന്ദര്‍ശിച്ചശേഷമായിരുന്നു എബാദിയുടെ ഈ രോഷപ്രകടനം. ഇനിയും അണഞ്ഞിട്ടില്ലാത്ത സമരജ്വാലയായി ഇറോം ഷര്‍മിള ഇപ്പോഴും മണിപ്പുരിന്റെ തലസ്ഥാന നഗരിയായ ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലില്‍ പോലീസ് കസ്റ്റഡി വാര്‍ഡില്‍. ഷര്‍മിളയുടെ നിരാഹാരം നവംബര്‍ രണ്ടിന് പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
ഇറോം - ഒരോര്‍മ്മപ്പെടുത്തല്‍SocialTwist Tell-a-Friend

Thursday, April 15, 2010

വിണ്ടുകീറിയ പാദങ്ങള്‍

(കെ.ആര്‍.മീര മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയത് ഇവിടെ കട്ടെഴുതുന്നു....)

ദേശീയ അവാര്‍ഡ് നേടിയ ഒരു സാമൂഹിക പ്രവര്‍ത്തകയ്ക്ക് സമൂഹം തിരിച്ചുനല്കുന്നതെന്ത് എന്ന ചോദ്യം പ്രസക്തമാണ്. പ്രത്യേകിച്ചും വനിതാസംവരണ ബില്ലിന്റെ പശ്ചാത്തലത്തില്‍. സ്വന്തം കുടുംബത്തെയും തന്നെത്തന്നെയും സേവിക്കാനുള്ള പരമാവധി ലാഭകരമായ മാര്‍ഗമായി സാമൂഹികസേവനമെന്ന തൊഴില്‍മേഖല രാജ്യത്ത് ശക്തിപ്പെട്ടിട്ട് കാലം കുറേയായി. അവരില്‍ ഭൂരിപക്ഷത്തിനും മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പിന്‍ബലമുണ്ട്. ബഹുമതികള്‍ വിലയ്ക്കുവാങ്ങാന്‍ സാമ്പത്തിക ശേഷിയുണ്ട്. വിമര്‍ശനങ്ങള്‍ ഉച്ചരിക്കപ്പെടുംമുന്‍പേ നിശബ്ദമാക്കാന്‍ സ്വാധീനശക്തിയുണ്ട്. ഇതുവരെ കണ്ടിട്ടുള്ളവരില്‍ പലരും അത്തരക്കാരായതുകൊണ്ടാകാം പരിചയപ്പെട്ടതുമുതല്‍ ദയാബായി എന്റെ ഹൃദയത്തെ അലട്ടിക്കൊണ്ടിരിക്കുന്നു.
വിണ്ടുകീറിയ പാദങ്ങള്‍SocialTwist Tell-a-Friend