Pages

Sunday, July 24, 2011

13/07 മുംബൈ സ്ഫോടന പരമ്പര: ഒരു രാഷ്ട്രീയ വിശകലനം


(ഫിറോസ്‌ മിതിബോര്‍വാല എഴുതിയ ലേഖനത്തിനു മുഹമ്മദ്‌ ഒഞ്ചിയം നല്‍കിയ സ്വതന്ത്ര സം‌ക്ഷിപ്‌ത പരിഭാഷ-)

ഇരുപത് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത മുംബൈ നഗരത്തെ ഒരിക്കല്‍ക്കൂടി നടുക്കിയ ഈ സ്ഫോടന പരമ്പരകളിലൂടെ, നിരന്തര സ്ഫോടനങ്ങള്‍ നടക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ മുംബൈ, കറാച്ചിയോടും കബുളിനോടും ഒപ്പം എത്തിനില്‍ക്കുകയാണ്. കേന്ദ്ര -സംസ്ഥാന ആഭ്യന്തരമന്ത്രിമാര്‍ സ്ഥിരം പ്രസ്താവനകളുമായി രംഗത്തുണ്ടെന്നല്ലാതെ  പോലീസും എ.ടി.എസും പതിവുപോലെ തെളിവ് ലഭിക്കാതെ മിഴിച്ചുനല്‍ക്കുന്നതാണ് നാം കാണുന്നത്. പൂനെ ജര്‍മന്‍ ബേക്കറി കേസിന്റെയും, ഓയില്‍ മാഫിയ - രാഷ്ട്രീയ - ഉദ്യോഗസ്ഥ - പോലിസ് അവിശുദ്ധ കൂട്ടുകെട്ട് പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകന്‍ ജെഡേ കൊലപാതക കേസിലും സംഭവിച്ചതുപോലെ, ചില ക്രിമിനലുകളെ അറസ്റ്റ് ചെയ്യുകയും, തെളിവുകള്‍ ചുട്ടെടുക്കുകയും, പതിയെ  കേസ് ഡയറി പൂട്ടുകയും ചെയ്യുന്ന  നടപ്പുരീതിയില്‍ തന്നെയാണ് കാര്യങ്ങളുടെ പോക്ക്.
13/07 മുംബൈ സ്ഫോടന പരമ്പര: ഒരു രാഷ്ട്രീയ വിശകലനംSocialTwist Tell-a-Friend

Saturday, January 15, 2011

ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍

(മാധ്യമം ദിനപത്രത്തില്‍ (15-01-2011) സി.ദാവൂദ് എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.)

2007 ഫെബ്രുവരി 19 തിങ്കളാഴ്ച. ഹരിയാനയിലെ പാനിപ്പത്ത് ജില്ലാ ആശുപത്രിയുടെ താല്‍ക്കാലിക മോര്‍ച്ചറിക്ക് പുറത്ത് തടിച്ചുകൂടിയ ജനം അധികസമയം അവിടെ നില്‍ക്കാനാവാതെ പിരിഞ്ഞു പോവുകയാണ്. തലേദിവസം അര്‍ധരാത്രി നടന്ന സംഝോത എക്‌സ്‌പ്രസ് സ്‌ഫോടനത്തിലെ മൃതദേഹങ്ങള്‍ സൂക്ഷിച്ചത് ആ ആശുപത്രിയിലായിരുന്നു. കത്തിക്കരിഞ്ഞ്, പരസ്‌പരം കെട്ടുപിണഞ്ഞും ഒട്ടിച്ചേര്‍ന്നും കിടക്കുന്ന 68 മനുഷ്യരുടെ ആ ജഡക്കൂമ്പാരത്തില്‍ നിന്നുയരുന്ന രൂക്ഷഗന്ധം താങ്ങാന്‍ അവര്‍ക്ക് ശേഷിയുണ്ടായിരുന്നില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട പാകിസ്താനിലെയും ഇന്ത്യയിലെയും ബന്ധുക്കളുടെ അലര്‍ച്ചകള്‍ അവരുടെ കണ്ഠനാളങ്ങളില്‍ തന്നെ ഉടക്കി നിന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാതെ ബന്ധുക്കള്‍ കുഴഞ്ഞു. രാജ്യവും ലോകവും സ്തബ്ധമായി.
ഇരട്ടനീതിയുടെ വിസ്മയ വിസ്‌ഫോടനങ്ങള്‍SocialTwist Tell-a-Friend

Monday, June 21, 2010

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര


'മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇര' എന്ന തലക്കെട്ടില്‍ ഏ.ആര്‍ മാധ്യമം ദിനപത്രത്തില്‍ (21-06-2010) എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത് ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍  പാര്‍പ്പിച്ച് മതിയാവോളം പീഡിപ്പിച്ച ശക്തികള്‍, കോയമ്പത്തൂര്‍ പ്രത്യേക കോടതിയും തുടര്‍ന്ന് മദ്രാസ് ഹൈകോടതിയും അദ്ദേഹം പൂര്‍ണമായി കുറ്റമുക്തനാക്കിയതില്‍ അങ്ങേയറ്റം അസ്വസ്ഥരും നിരാശരുമാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജയിലില്‍നിന്ന് പുറത്തുവന്ന മഅ്ദനി താനൊരിക്കലും പഴയ മഅ്ദനിയായിരിക്കുകയില്ലെന്ന് പ്രഖ്യാപിച്ച്, വിവാദ വിധേയമായ പ്രസംഗ ശൈലിയും പ്രസ്താവനകളും പാടെ ഉപേക്ഷിച്ച് സമാധാനപരമായ രാഷ്ട്രീയ പ്രവര്‍ത്തനവും ആത്മീയ ജീവിതവുമായി കഴിയുകയാണെന്നും എല്ലാവര്‍ക്കുമറിയാവുന്നതാണ്. തന്റെ ജീവന്‍ അപഹരിക്കാന്‍ ബോംബാക്രമണം നടത്തിയവരോട് പോലും ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടു തികച്ചും ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെങ്കിലും അദ്ദേഹം ക്ഷമിക്കുകയും കേസ് തെളിവില്ലാതെ കോടതി തള്ളുകയും ചെയ്തതാണ്.

മഅ്ദനി ക്രൂരമായ പകപോക്കലിന്റെ ഇരSocialTwist Tell-a-Friend

Monday, June 7, 2010

ഇറോം - ഒരോര്‍മ്മപ്പെടുത്തല്‍


(മാതൃഭൂമി വാരാന്തപ്പതിപ്പില്‍ 01 Nov 2009-നു സി. ജയ്കിഷന്‍ 'ഒറ്റപ്പെണ്‍പട്ടാളം' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു.)

''അവള്‍ മരിച്ചാല്‍ അതിനുത്തരവാദി ഇന്ത്യന്‍ പാര്‍ലമെന്റായിരിക്കും'' - സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേത്രിയായ ഇറാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക ഷിറിന്‍ എബാദി മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ പൊട്ടിത്തെറിച്ചു. ''അവള്‍ മരിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം കോടതിക്കും പട്ടാളത്തിനും അനങ്ങാപ്പാറനയം പിന്തുടരുന്ന ഭരണാധികാരികള്‍ക്കുമായിരിക്കും. കടമ നിറവേറ്റാത്ത നിങ്ങള്‍ പത്രക്കാരും ആ മരണത്തിന് കാരണക്കാരായിരിക്കും''.


2006 ഒക്ടോബറില്‍ ന്യൂഡല്‍ഹി 'എയിംസി'ല്‍ നിരാഹാരമനുഷ്ഠിക്കുന്ന ഇറോം ഷര്‍മിളയെ സന്ദര്‍ശിച്ചശേഷമായിരുന്നു എബാദിയുടെ ഈ രോഷപ്രകടനം. ഇനിയും അണഞ്ഞിട്ടില്ലാത്ത സമരജ്വാലയായി ഇറോം ഷര്‍മിള ഇപ്പോഴും മണിപ്പുരിന്റെ തലസ്ഥാന നഗരിയായ ഇംഫാലിലെ ജവാഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലില്‍ പോലീസ് കസ്റ്റഡി വാര്‍ഡില്‍. ഷര്‍മിളയുടെ നിരാഹാരം നവംബര്‍ രണ്ടിന് പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
ഇറോം - ഒരോര്‍മ്മപ്പെടുത്തല്‍SocialTwist Tell-a-Friend

Saturday, May 22, 2010

പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി

മാധ്യമം ദിനപത്രം (Saturday, May 22, 2010) എ.ആര്‍ എഴുതിയ ലേഖനം ഇവിടെ കട്ടെഴുതുന്നു. 

രാഷ്ട്രീയം തെമ്മാടിയുടെ അവസാനത്തെ അഭയകേന്ദ്രമാണെന്ന് പറഞ്ഞവന് തെറ്റിയിട്ടില്ല. സമകാലിക കേരള രാഷ്ട്രീയമാണ് മികച്ച മാതൃക. വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യമര്യാദ തുടങ്ങിയവ നല്ല ഗുണങ്ങളാണെങ്കില്‍ അവക്കൊക്കെയും 'നോ എന്‍ട്രി' ബോര്‍ഡ്‌വെച്ചാണ് നമ്മുടെ നേതാക്കള്‍ രാഷ്ട്രീയകളരിയില്‍ തിമിര്‍ത്താടുന്നത്. അവരങ്ങനെ ചെയ്യുകയും വേണം. കൂണ്‍കണക്കെ മുളച്ചുപൊന്തിയ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും നിന്നുപിഴക്കണമല്ലോ. എല്ലാവരും നേരും നെറിയും ആര്‍ജവവും കാണിച്ചാല്‍ മാധ്യമപ്പട ആപ്പീസ്‌പൂട്ടി കാശിക്ക് പോവേണ്ടിവരും. വിനോദാവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കും ഇതൊരാവശ്യമാണ്. സിനിമാവ്യവസായം വന്‍പ്രതിസന്ധി നേരിടാന്‍ ഒരു കാരണം ചാനല്‍ചര്‍ച്ചകള്‍ കൂടിയാണ്. അതിന്റെ അഡിക്റ്റുകളായി മാറിയ പ്രേക്ഷകര്‍ സിനിമകളില്‍ നിന്ന് മുഖംതിരിക്കുന്നു.
പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളിSocialTwist Tell-a-Friend